Monday, November 3, 2025

     അയാളെ  ഞാൻ  ഈ  ksrtc  ബസ്സിൽ  വച്ച്  പരിചയപ്പെട്ടതാണ് .മുണ്ടും  ഷർട്ടുമാണ്  വേഷം .കഷണ്ടി  കയറിയ  തല  സൂര്യവെട്ടത്തിൽ  തിളങ്ങിച്ചിരിക്കുന്നു .എപ്പോഴും  എന്തിനോ  ധൃതി  വക്കുന്ന  പോലെ 

മണ്ണാർക്കാട്  നിന്ന്   ആനക്കട്ടിയുള്ള ഏതോ  ഒരു  ഫാമിലേക്ക്  ദിവസവും  യാത്ര ചെയ്യാറുണ്ട് അയാൾ .ഒന്ന്  പുഞ്ചിരിച്ച് " ട്രാൻസ്ഫർ  വിളിച്ചില്ലേ" എന്ന്  കാണുന്ന  കാഴ്ചകളിലെല്ലാം  അയാൾ  ചോദിച്ചുകൊണ്ടേയിരുന്നു . 

"ഉടനെ  വിളിക്കും  .കേസ്  നടക്കുന്നു " എന്ന  സ്ഥിരം  മറുപടിയിൽ ഞാനും .

ആ  പരിചയം  ഒരു കഥയായി  വളർന്നത്  .അന്നത്തെ  യാത്രയിലാണ് .

നാളെ  ബോട്ടണി  പ്രാക്ടിക്കൽ  മോഡൽ  എക്സാ മാണ്  .മുമ്പേ  പഠിപ്പിച്ച ഓർമ്മയിൽ  നിൽക്കാത്തവരാണ്  മിക്ക കുട്ടികളും .അതിനാൽ  തന്നെ  ഓരോ  പരീക്ഷയുടെ  തലേദിവസവും  ടീച്ചർമാർക്ക്  അത്രമേൽ  കാഠിന്യമേറിയതാണ് .

"മണ്ടേ  നിക്കണില്ല  ടീച്ചർ " പല കുട്ടികളും  അവരുടെ  നിസ്സഹായാവസ്ഥ  വെളിപ്പെടുത്തുന്ന തിങ്ങനെയാണ് 

ലാബ്  അസ്സിസ്റ്റന്റുമാരില്ലാത്തതിനാൽ  പിന്നെന്നത്തേക്കു വേണ്ട   dicot  stem ,monocot  root  monocot  stem  ,anther  തുടങ്ങി  മെറ്റീരിയൽസ്  എല്ലാം  തിടുക്കപ്പെട്ട് ശേഖരിക്കുന്ന തിരക്കിലായിരുന്നു  ഞാൻ .വല്ലാത്തതൊരു തണുപ്പും ,ചാറ്റൽ  മഴയും .ചോരകുടിക്കുന്ന  അട്ടകളെ  പേടിച്ച്  ശ്രദ്ധിച്ചു  ശ്രദ്ധിച്ചാണ് എൻറെ  നടത്തം .സമയം  5  മണി .

റഷ്യാക്കാന്റെ  ഫോൺ 

"ഉമ്മാക്ക്  എന്തോ  വയറിന്  അസ്വസ്ഥത  പറയുന്നു .എന്താപ്പോ  ചെയ്യാ .കൊണ്ടൊണെങ്കി  ള്ള  ബുദ്ധിമുട്ട്  അറീല്ലേ .അത്  പേടിച്ച് മ്മ  പോണ്ടാന്നാ  പറീണത് .ഞാൻ  ഡോക്ടറെ  വിളിച്ചിട്ടുണ്ട് .രാത്രി  തിരക്കൊഴിഞ്ഞിട്ട്  വരാന്നാ  പറഞ്ഞെ .ടെൻഷൻ  അടിക്കണ്ട  .മരുന്ന് കൊടുത്താ കുറയണ്ടാകും "

"നാളെ  കുട്ടികൾക്ക് മോഡൽ എക്സാം  വച്ചിട്ടുണ്ട് .അടുത്തയാഴ്ച്ച  പ്രാക്ടിക്കൽ  എക്സാമാ .ഞാനിപ്പോ എന്താ ചെയ്യാ .ഈ  ചുരമിറങ്ങി  അങ്ങോട്ടെത്തണമെങ്കി "

ഞാൻ  വല്ലാണ്ടെ  തണുത്തുറഞ്ഞ  പോലെ 

മെറ്റീരിയൽസ്  എല്ലാം  collect  ചെയ്ത്  ഞാൻ  ചിത്രങ്ങൾ  ഒരിക്കൽ  കൂടി  ബോർഡിൽ  വരച്ചിട്ടു .

എനിക്ക്  സമയം  നീങ്ങുന്നേയില്ല . തണുത്തുറഞ്ഞ  ഒരു  ശവ  ശരീരം  കണക്കായിരിക്കുന്നു  മനസ്സ് .

എന്തെങ്കിലും  സംഭവിച്ചാൽ ,ഞാനില്ലാതെ  റഷ്യാക്കായും  കുട്ട്യോളും  ആകെ  കഷ്ടപ്പെടും .ചിന്നു  ചേച്ചിക്കാണേൽ അതിലേറെ .

കിടന്നിട്ടുറക്കം  വരുന്നില്ല .അന്നാണെൽ  എൻറെ  റൂമിൽ  ഞാൻ  മാത്രം . ഫാനില്ലാത്ത  റൂമുകളിൽ കാടിന്റെ  ശബ്ദം ഒഴുകി  നിറയാറുണ്ട്  അവിടം .പക്ഷേ  അന്നത്തെ  രാത്രി  ഏതോ  പ്രേത  സിനിമ  കണ്ട പ്രതീതിയായിരുന്നു  എനിക്ക് .ഉറക്കം  വരുന്നില്ല .ഒരിടുങ്ങിയ  റൂമിൽ  മൂന്നു  കട്ടിലുകളിൽ  പടിഞ്ഞാറു  ഭാഗത്തുള്ള  കട്ടിലിലാണ്  ഞാൻ .ഒരു  പഴുതാര എൻറെ  ചുവന്ന പുതപ്പിനുള്ളിലൂടെ  എൻറെ  കഴുത്തിൽ  ഇഴഞ്ഞു .ഞാൻ  പേടിച്ച്  നിലവിളിച്ചു .അപ്പുറത്തെ  റൂമിൽ  നിന്നും  ഷാഹിന ടീച്ചർ  ഇറങ്ങി വന്നു .

" സമീറ  വെറുതെ  തോന്നിയതാവും . ഉമ്മാനെ  കുറിച്ച്  ഓർത്തു  കിടന്നിട്ട് .നീ  ഒരു  യാസീനോതി  കിടക്ക്  ഉറക്കം  വരും .ഞാൻ  കൂടെ  വന്നു  കിടക്കണോ "

"വേണ്ട  ടീച്ചർ  എനിക്കെന്തോ  വല്ലാത്ത  പേടിപോലെ . ഉമ്മാക്കെന്തെങ്കിലും  സംഭവിച്ചാൽ "

"ഒന്നുണ്ടാവില്ല ഡോക്ടർ  വന്നു  മരുന്ന് കൊടുത്തൂന്നല്ലേ  പറഞ്ഞത് .സമാധാനായി  ഉറങ്ങു "

ഞാൻ  ഉറങ്ങിയില്ല 

5 മണിക്ക്  റഷ്യാക്കാന്റെ  ഫോൺ 

" നേരം  വെളുത്താൽ ഇങ്ങോട്ട് പോരാൻ  നോക്ക് .മ്മാക്ക്  വയറ്റിന്നു പോണൂ  .ഹോസ്പിറ്റലിൽ കൊണ്ടോവാൻ  നോക്കാണ്‌ '

"ആംബുലൻസ്  പറഞ്ഞിട്ടുണ്ട്  .ഇവിടെ  എല്ലാരൂണ്ട് .ജ്ജ്  ണ്ടെങ്കി  നിക്ക് ഒരു  പേടീല്ല .എന്താ  ചെയ്യണ്ട് ന്ന്  അറീണി ല്ല .ശോഭ  വരണെങ്കി  6  മണിയെങ്കിലും  ആവും  എങ്ങനെയാ  മേലൊന്നു  കഴുകിക്കൊടുക്ക .ചിന്നേച്ചിക്കാണെങ്കി മ്മാക്ക്  വയ്യാണ്ടായാ  പിന്നെ പേടിച്ച്  ഒന്നിനും  വയ്യ "

എനിക്കെന്തോ  വല്ലാത്ത  അസ്വസ്ഥത .ഷോളയൂരിന്റെ  തണുത്ത  കറുത്ത  മണ്ണുപോലെ  ചിന്നം  പിന്നം  പെയ്യുന്ന  മഴയിൽ  തെളിയാൻ  വെമ്പുന്ന  സൂര്യനെ  നോക്കി  ഞാൻ  ഹോസ്റ്റലിന്റെ  ചില്ലു കൂടിനുള്ളിൽ നിന്നു വേവുന്നപോലെ .

ആരും  എഴുന്നേറ്റിട്ടില്ല  .സത്യത്തിൽ  ഞാനും  ശ്രീജ ടീച്ചറുമൊഴികെ  ആരും  അവിടെ  എഴുന്നേൽക്കാറില്ല .രാവിലെ  എഴുന്നേറ്റ്  നിസ്കരിച്ച് വെറുതേ  പുറത്തേക്ക് നോക്കിയിരിക്കുന്നതിനോളം  എനിക്ക് ആനന്ദം  പകരുന്ന  മറ്റൊന്നില്ല .ഞാൻ  എഴുന്നേറ്റില്ലെങ്കിൽ  സൂര്യനുദിക്കാത്ത  പോലെയാണ്  എൻറെ  ചില  നേരത്തെ  പ്രകടനങ്ങൾ .അയ്യപ്പ  ഭക്തിഗാനത്തോടൊപ്പം  അലക്കാനുള്ള  തുണികളെല്ലാം  അലക്കിയെടുക്കുകയാണ്  ടീച്ചർ .ഇരുണ്ട  മെറ്റലിട്ട  ഷീറ്റിനടിയിൽ  ഓരോന്നും  ഭംഗിയായി  വിരിച്ചിടുന്നു .അട്ട  പതുങ്ങിയിരിക്കാൻ സാധ്യതയുള്ള  അലക്കുകല്ലിന്റെ ചെരിവിടങ്ങളിൽ  ശ്രദ്ധിച്ചു  ശ്രദ്ധിച്ചാണ്  ടീച്ചറുടെ  നിൽപ്പ് . പതിവായി  ചെയ്യാറുള്ള  വ്യായാമമുറകളിലൊന്നും  എനിക്ക്  താല്പര്യം  തോന്നിയില്ല .ഉടനെ  വീടെത്തണം  .അതിനുമുമ്പ്  മോഡൽ എക്സാം  തീർക്കണം .ബാഗെല്ലാം എഴുന്നേറ്റ പാടെ  എടുത്ത്  റെഡിയാക്കി  വച്ചിട്ടുണ്ട് .അല്ലേലും  ആ കറുത്ത ബാഗ്  എന്നും  യാത്രക്ക്  റെഡിയായാണ്  നിൽപ്പ് . ഉണക്കിയിട്ടാൽ  ഒന്നും  ഉണങ്ങില്ലെന്നു റപ്പുള്ളതുകൊണ്ട്  എല്ലാം  വീട്ടിലേക്ക്  കുത്തിനിറച്ച് വക്കും .കട്ടിലിനുമുകളിൽ  ഇരുമ്പിന്റെ  ഒരു റാക്കുണ്ട്  .എനിക്ക്  മാത്രമാണ്  ഏറ്റവും  കൂടുതൽ  ല്ഗഗേജുള്ളത്  .ബാക്കിയുള്ളവരെല്ലാം  ട്രാൻസ്ഫർ  എപ്പോ വിളിച്ചാലും  അപ്പൊ  ഓടാൻ  പാകത്തിനുള്ള  ലഗേജുകൾ  മാത്രം കൈമുതലായുള്ളവരാണ് .

എൻറെ  കയ്യിലില്ലാത്ത  വസ്തുക്കൾ  കുറവാണ് .അതുകൊണ്ട് ആർക്ക്  എന്ത്  അത്യാവശ്യം  വന്നാലും  ഞങ്ങളുടെ  റൂമിലേക്കാണ്  വരിക .

കാശ്  നല്ലോണം  വാങ്ങുന്നുണ്ടെങ്കിലും  കറന്റിന്റെ  ഒന്നും  ഉപയോഗിക്കാൻ  അവർ  സമ്മതിക്കില്ല .രാവിലെ  സ്ഥിരമായി  ചായകുടിക്കുന്ന  ശീലമുള്ളതുകൊണ്ട്  ഒരു  കെറ്റിൽ  ഞാൻ  ആരും  കാണാതെ  ഒളിപ്പിച്ച് വച്ചിരുന്നു .അതിൽ ചായ വക്കും  .പോരാത്തതിന്  കുളിക്കാനുള്ള  രണ്ടു കപ്  വെള്ളം തിളപ്പിക്കും .

             ജിഞാറ്  ടീ ,ലെമൺ  ,ടീ ,മസാല  ടീ ,തുടങ്ങിയ  പാക്കറ്റുകൾ  ഒരു  കപ്പിലെടുത്ത്  കള്ളനെപ്പോലെ  ചായയുണ്ടായേക്കും  .

 വാതിലിൽ  മുട്ട്  കേൾക്കും  .അടക്കിപ്പിടിച്ച  സംസാരവും 

"സമീറ  ഒരു ഗ്ലാസ്  .ടോയ്‌ലെറ്റി  പോണെങ്കി "

" വാതില്  വേഗമടച്ച്  അകത്തേക്ക്  വാ  ടീച്ചർ  .ആരെങ്കിലും  ഒറ്റിക്കൊടുത്താൽ




ഷോളയൂരിന്റെ  തണുപ്പിനെ  അങ്ങേ അറ്റമായിരുന്നു  ആ ആഴ്ച്ചയിൽ .ചാറ്റൽ  മഴക്കുള്ളിലൂടെ  ഉള്ളിൽ  തീക്കനലായി  ഞാൻ  നടന്നു .ഭക്ഷണം  വെറുതെ  കഴിച്ചചെന്നു  വരുത്തി  തീർത്ത് 1  .30  നുള്ള  ബസ്സിൽ  കയറിപ്പറ്റി .

ആനക്കട്ടിയിലേക്കുള്ള  യാത്ര . കാട്  വല്ലാത്ത  ഭീകരതയാണെന്നു  അന്നാണ്  ആദ്യമായെനിക്ക്  തോന്നിയത് .ഓരോ  ചുളിവുകളിലും  മടക്കുകളിലും റോഡ്  ഒരു  ലോകം  തന്നെ  ഒളിപ്പിച്ച് വച്ചിരിക്കുന്നു   

 



No comments:

Post a Comment