Saturday, October 3, 2015

ഉണക്കെഴുത്ത്

ഉടലാകെ  മഴയിൽ വെന്തൊരു  ചെടിയുടെ 
നനഞ്ഞ  വ്രണങ്ങ ളിലേക്ക് 
ഉണക്കെഴുതുകയാണ്‌ ഞാൻ 

പഴുപ്പിച്ച്ച്ചേ  അടങ്ങൂ 
എന്നൊരു ശപ ഥം 
വലിച്ച്  ,കിതച്ചു  കയറ്റുന്നു 
സൂര്യനും  കാറ്റും -കാത്തിരിപ്പുകളും .


പിടിച്ചെടുത്ത  ശ്വാസമെല്ലാം 
ഒറ്റയൂത്തിൽ  തീർന്നപ്പോൾ 
വഴിതെറ്റി വന്നവർതന്നെ 
ഭരണമേ റ്റെടുക്കുന്ന  ചെടിപ്പുകൾ


ഓരോ കോശവും  ഓരോ  പ്രബന്ജ മാകുന്ന
  ഈ  ഉണക്കെഴുത്ത്തിൽ
വരികൾക്ക്  നടുവിൽ എല്ലാ  നടപ്പാതകളും
ചുവന്നുപഴുത്തങ്ങനെ.
 .........................................................................................................



ഗ്രന്ഥലോകം 


നിവർന്നു  നിൽക്കാൻ
കെൽപ്പിലല്ലാത്തവനും
പറന്നുപോകാൻ
പരവതാനിയു മായിട്ടായിരിക്കും
ചിലപുസ്തകങ്ങൾ
ആചില്ലുകൂട്ടിലങ്ങനെ
നിശ്ചലമായിരിക്കുന്നത്.


നിശ്ശബ്ദമായ
ഗർജ്ജനങ്ങൾകൊണ്ട്
നിലനില്പ്പിനായുള്ള  സമരത്തിൻറെ
ചുക്കാൻ പിടിക്കുകയാണവർ


ചിതലരിച്ചു തുടങ്ങിയാലും
ചിറകുവിടർത്താനുള്ള  ഊർജ്ജം 
ഞെരുക്കി യമർത്തി  വച്ചിട്ടുണ്ടാകും 
അതൃ പ്ത മായ  അനുരഞ്ജനങ്ങ ളോരോന്നിലും.
..............................................................................................................................

Monday, June 15, 2015

സൌഹൃദത്തണൽ 

പുലർ വെയിൽ  പോലെ  കിളിയൊച്ച  പോലെ 
വിടരുന്ന  പൂമൊഴിത്തേനുപോലെ 
അഴകുള്ളിലായിരം  മോഹങ്ങൾ തൂവുമ്പോൾ 
മിഴിയാടും  കൌമാര ക്കാറ്റുപോലെ 

അടിതെറ്റിടുമ്പോൾ  ഉടനോടിയെത്തും 
താഥൻറെ കൈവിരൽ താങ്ങുപോലെ 
പുതുജീവനിൽ  പൊൻ  ചിരികൾ തെളിച്ചോ  -
രമ്മിഞ്ഞ തന്നി ലമൃതുപോലെ 

ഉണരുവാനായ്  നന്മ കിരണങ്ങളെയ്യും
ഗുരുമൊഴിക്കുള്ളിലെ  മുത്തു പോലെ

അലിയുന്നു നമ്മിൽ  പടരുന്നു വിണ്ണിൽ
നിറ സൌഹൃദ സ്നേഹ സാന്ത്വ നങ്ങൾ
ഉയരാം  പറക്കാം  തണലായ്‌  വിരിക്കാം
നവഭാരതത്തിന്റെ  ചിറകു  നമ്മൾ



Tuesday, June 2, 2015

മറവുകൾ 


മഴക്കണ്ണ്‍ 
മുഴച്ച പോലൊരു 
മനക്കണ്ണ്‍ 
മറവുകൾക്കപ്പുറത്ത് 
പെയ്ത്ത് 
ഭയന്ന് .


ഒന്നുപെയ്താൽ 
ഉണരുമായിരുന്ന  ലോകം 

ഒന്നുമറിയാതെ 
ഉണങ്ങി --വരണ്ട് 





Sunday, May 17, 2015

എല്ലാം  നല്ലതിന്‌ 




എറിഞ്ഞു  കൊടുത്തത് 
അകറ്റാനായിരുന്നു 


എതിരേറ്റത് 
ആയിരങ്ങളും 

Saturday, April 11, 2015

ക്ഷണം 

നീ  വിളിക്കണം 
എനിക്ക് 
വരാതിരിക്കാൻ 
മുന്നറിയിപ്പ് 

എഴുതി -എഴുതി -
-ത്തെളിഞ്ഞപ്പോഴേക്കും 
മഷി 
തീർന്നുപോയി 
നഷ്ടം


ലക്ഷ്യം  
ചവിട്ടിയരച്ച 
മനോഹര വഴികൾ 

Tuesday, April 7, 2015

ജയം 



ഏതു  കയറ്റത്തിലും 
ഏറ്റവും വലിയ  എതിരാളിതന്നെ 
ഇറങ്ങി വരുന്നുണ്ടാവാം .,



നമ്മൾ  ജയിക്കാൻ പിടിച്ചു (പേടിച്ചു ) കേറുന്നവർ .
അവർ തോൽക്കാൻ ഒരുങ്ങി (ഒടുങ്ങി ) ഇറങ്ങുന്നവർ .

 തോൽവിക്കും  ജയത്തിനുമിടയിൽ  കാണാം 
മൌനമുടയുന്ന ചില  മഹാവിസ്ഫോടനങ്ങൾ .


Thursday, March 19, 2015

പരീക്ഷാസഹായി 


അടുത്തിരിക്കുമീ 
കുറുമ്പുകൾക്കെല്ലാം
കുടുക്കു  കെട്ടി ഞാൻ 
നടുക്കിരിക്കുന്നു 

പ ഠിച്ച  പാഠങ്ങൾ 
പെറുക്കി  വയ്ക്കുവാൻ 
അടിക്കടിക്കെന്തോ 
പിടച്ചു  നൽകുന്നു 


പഠിച്ച തോർമ്മയിൽ 
വരാത്തവൻ  കെണി -
ഞ്ഞടുത്ത   ബെഞ്ചി ലേ -
ക്കൊളിഞ്ഞു  നോക്കുന്നു

നടുക്കുമെൻ  ദൃഷ്ടി
മുനയിൽ  കോർത്തു  ഞാൻ
തിടുക്കമോടതു
വലിച്ചു  കെട്ടുന്നു

പൊരിച്ച  മീനിന്റെ
മണമടിച്ചെ ൻറെ
രസക്കുമിളകൾ
തിളച്ചു  വറ്റുന്നു

ഉറക്കമിന്നലെ
കളഞ്ഞു പോയെന്നാ
തുടുത്ത കോട്ടുവായ്
മടുത്തു കൂവുന്നു

വഴുക്കു  പാഠത്തിൻ
ഒഴുക്കിൽ  നിന്നതാ
കൊഴുത്ത  ചോദ്യങ്ങൾ
പുഴങ്ങി  വീഴുന്നു

കിതച്ച ലയുമാ
മനസ്സിലേക്കൊരോ
ചതിച്ച  ചോദ്യവും
കുതിച്ചു  കേറുന്നു

അടുത്ത  വീട്ടിലെ
കുരുന്നു പാട്ടൊന്നാ
നിശബ്ദത ക്കുള്ളിൽ
ചിരിച്ചു  തുള്ളുന്നു

സമയമോ മെല്ലെ
ഇഴഞ്ഞു നീങ്ങിയെൻ
ക്ഷമയുടെ  നെല്ലി -
പ്പലക  കത്തുന്നു

ഒരൊറ്റ  ഡ്യൂട്ടിയാ  -
ണെനിക്കു  തീർക്കുവാൻ
കൊതിച്ച  ഭാവിയുണ്ട
വർക്കു  നേടുവാൻ

മടിച്ചിടാതെ   ഞാനെടുത്ത
വേളയിൽ
തുടിച്ചു  നാടിന്റെ
മിടിപ്പു  കൈകളിൽ 
സൂചിതം


നിലത്തു   വീണപ്പോൾ 
തിരഞ്ഞു  പലരും 


തിരിച്ചു  കിട്ടാനല്ല 
തിരിഞ്ഞു

കുത്താതിരിക്കാൻ 

Tuesday, March 17, 2015

ഉണ്ട് .,ഇല്ല 

ഇല്ലെന്നു  വരുത്തിത്തീർത്ത് 
ഉണ്ടായിരിക്കുന്നതിന്റെ 
അടക്കം ,
ഒതുക്കം 
ഒത്തുകളി 

ഉണ്ടെന്നു  വരുത്തിത്തീർത്ത് 
ഇല്ലാതിരിക്കുന്നതിന്റെ 

നിലവിളി ,
നിശബ്ദ്ത 
നിർവികാരത  
ക്യാപ് സൂ ൾ 


ക്യ്പ്പെന്നു  പറഞ്ഞു 
കഴിക്കാൻ  മടിച്ച്ച 
കവിത

ക്യാപ്സൂളാക്കി ............നിർബന്ധിച്ച് 
രോഗം  മാറ ണ്ടേ ?

Wednesday, March 11, 2015

ചിരി 
 ഒരു  ചിരികൊണ്ടു 
കരിയുകയാണൂ  നീ 
മറു  ചിരികണ്ട് 
കരയുകയാണൂ  ഞാൻ 


ഒടുവിലാ നീർമിഴി ത്തൂവലിൻ 
മൃദുവായ്‌ തുടിക്കുകയാണ് നാം
Image result for SMILE WITH TEARS
മുറ്റത്തെ മുല്ല 
മുറ്റത്തെ മുല്ല 
മണമില്ലാതെ തന്നെ 
കിടന്നു 
                                                        മുഴുവനായും 
                                                        കടത്തികൊണ്ടു 
                                                     പോകും വരെ 
                                                        മാത്രം 

Wednesday, February 18, 2015

വൈദ്യുത   സ്മശാനം 
ഓർമ്മയായ്
 ഫേസ് ബുക്കിന്റെ തീരത്ത് 
വാട്സ് ആപ്പു കളിലിരുന്ന് 
കിന്നാരം  പറഞ്ഞ സന്ധ്യ്‌കൾ 



ഒന്നു തൊട്ടതു കൊണ്ടുമാത്രം 

വിടരാൻ  തുടങ്ങിയ 
കാടുപിടിച്ച  
മോഹങ്ങൾ 



കണ്ടിട്ടും 

കൊടുത്തിട്ടും 
മതിവരാത്ത 
കാമുക  സെൽഫികൾ 


ഓർമ്മയായ്  

എൻറെ 
എല്ലാമെല്ലാമായ 
സ്മാർട്ട്‌  ഫോണ്‍ 


വിരക്തിയോടെ 

വിഴുങ്ങാൻ 
വിസമ്മതിച്ചു  നില്പ്പുണ്ട് 
ഒരു 
വൈദ്യുത സ്മശാനം 
എന്റെ 
പാവം കുടുംബം 


Saturday, February 7, 2015


 അടച്ചിട്ട വാതിൽ 


മോഹങ്ങളിൽ സ്കൂൾ ഗ്രൌണ്ടിലെ പൊടി 
കിട്ടാക്കനി 
വീമ്പുകളിൽ പരീക്ഷക്കാലത്തെ കുതന്ത്രങ്ങൾ
നിലനില്പ്പിനായുള്ള സമരം 
മൌനങ്ങളിൽ  പ്രജനനം പറത്തുന്ന  ഉച്ചക്കാറ്റ് 
അടിവേരുകളിൽ തളച്ച് 
വിരസതയിൽ വേഗതയുടെ വേലിയേറ്റങ്ങൾ 
വേട്ടക്കാരന്റെ ചാറ്റിങ് 
കിതപ്പുകളിൽ കിലുക്കിക്കുത്തുന്ന കിരീടധാരണം 
കിനാവിന്റെ കിറുക്ക് 
വാർത്തകളിൽ അവഗണിക്കപ്പെട്ടവന്റെ അക്രമങ്ങൾ 
അടച്ചിട്ട വാതിൽ