Tuesday, June 30, 2020
















ധുരം പേറുന്നവൻ 

അയാളുടെ  കണ്ണുകൾക്ക് 
കാട്ടുതേനിൻറെ 
കത്തലാണ് 
പുഞ്ചിരിക്ക് 
തേനിനേക്കാൾ 
മധുരവും .

നഗ്നമായ 
പാദങ്ങൾ കൊണ്ട് 
എന്റെ 
വീട്ടുമുറ്റത്തെ 
അനുഗ്രഹിച്ചിരുന്ന 
ഇപ്പോൾ ജീവിച്ചിരിപ്പുള്ള 
ഒരേ ഒരു 
മനുഷ്യജീവിയാണയാൾ .

ഭൂമിയിലേക്ക് 
വേരാഴ്ന്നുപോയിട്ടുണ്ടെന്നു -
തോന്നിപ്പിക്കുമാറ് 
അയാളുടെ  ഞരമ്പുകളിലൊരു 
കാട്ടുചോല 
തിങ്ങി  നിൽപ്പുണ്ട് .

വർഷങ്ങളായി 
കാടിന്റെ 
മണവും 
നനവും 
കരുതലും 
അയാളിലൂടെയാണ് 
ഞങ്ങളറിഞ്ഞത് .




ചൂടിനെയോ ,
തണുപ്പിനേയോ 
-മഴയേയോ 
അയാൾ 
ഗൗനിക്കാറില്ല 
മധുരം നുണഞ്ഞ 
കുഞ്ഞുങ്ങളെപ്പോലെ -
മധുരത്താൽ  വീർത്ത 
കുഞ്ഞനുറുമ്പിനെപ്പോലെ 
അവയെല്ലാം  അയാളാൽ 
അത്രയേറെ 
വശീകരിക്കപ്പെട്ടിരുന്നു .

ഇത്രനാൾ 
അയാളുടെ ഒഴുക്കിന് 
തടസ്സം  നിൽക്കുന്ന 
ഒന്നും  ഭൂമിയിൽ 
സംഭവിച്ചിട്ടില്ലായിരുന്നു .

മധുരമൊഴിഞ്ഞപ്പോൾ 
കാടൊഴിഞ്ഞപോലെ -ശ്വാസം നിലച്ചപോലെ .

അയാളറിയുന്നുണ്ടാവുമോ 
ഒരു ഫോൺ നമ്പർപോലും 
വാങ്ങിച്ചുവക്കേണ്ടി  വന്നിട്ടില്ലാത്ത 
നിറവിനെ 
കണ്ണീരുപ്പാൽ ഞങ്ങൾ 
കാത്തിരിക്കുന്നത് .