Thursday, January 3, 2019

ഞാൻ  വഴിപിഴച്ചുപോയി 


നിനക്കും  എനിക്കുമിടയിലൊരു 
കണ്കോണുണ്ട് 
അതിന്റെ   വിരിഞ്ഞ ശലഭങ്ങൾക്ക് 
പ്രബഞ്ചം ചുരുട്ടിയൊതുക്കുന്ന 
ഗർവ്വ് .


ഒരു  നോട്ടംകൊണ്ടിത്ര   വസന്തങ്ങളിൽ 
വിരുന്നെത്താമെങ്കിൽ  
അത് 
പ്രണയമല്ലാതെ 
മറ്റെന്താണ് ?.

നിനക്കും  എനിക്കുമിടയിലൊരു  
പുഞ്ചിരിയുണ്ട് 
അതിന്റെ   അടഞ്ഞ  അകത്തളങ്ങളിൽ  
ആത്മാക്കളുടെ  സമാഗമം 
ആനന്ദത്തിൻറെ  സിംഹാസനം 
  വെയിൽ  , 
വേനൽ  മഴ 
നിലാപ്പൊയ്ക   
കുറുകുന്ന  കവിത .

ഉണ്ട ചോറിന്  നന്ദികാണിച്ച് 
ഉപ്പുനനയുന്ന  തൂവാല .
 ഭയം , നിഴൽ 
നിശ്ശബ്ദത .


ഒരു  പുഞ്ചിരികൊണ്ടിത്ര   ഭാവങ്ങളെ  
പടച്ചൊളിപ്പിക്കാമെങ്കിൽ   
അത്  പ്രണയമല്ലാതെ 
മറ്റെന്താണ് ?

നിനക്കും  എനിക്കുമിടയിലൊരു 
വിളിദൂരമുണ്ട് .
അതിൻ്റെ  ഇണയകലങ്ങളിൽ 
വിരഹം  പ്രതിധ്വനിക്കുന്ന  ചൊടിപ്പ് .

നിർത്തൂ  
ഇവിടെ   ഈസ്റ്റോപ്പിലാണെനിക്കിറങ്ങേണ്ടത്  :

ഞാൻ  വഴി  പിഴച്ചു  പോയി .

കള്ളൻ 

ഞാൻ  നിലാവിൽ 
പതഞ്ഞു  പൊങ്ങുന്നു .
അയൽ  വീട്ടിലെ  
ടെറസ്സിനു  മുകളിൽ നിന്നും 
ഒരു 
കടലാസ്സിലേക്ക് 
പതിയെ   നിറഞ്ഞിറങ്ങുന്നു  .