Friday, December 31, 2010

കവിയരങ്ങ്

ഒരു കവിത വിളമ്പണം  
അതിഥിക ള്‍,
കവിക്കൊട്ടരങ്ങളില്‍നി ന്ന്  
എന്‍റെ കുടില്‍ ഇഷ്ടാവോ ........ആവോ ?
വേവിക്കാന്‍ പദസമ്പത്ത് വേണം
കുറച്ചേയുള്ളൂ
ഉള്ളതുവച്ച്ച്  ഓണം  പോലെ      
നുണയാന്‍ അനുഭവങ്ങള്‍ ?
ഉണ്ട് ....ഒരിത്തിരി
ബാക്കി ?
കടം വാങ്ങാം -അയല്‍വീട്ടില്‍നി ന്ന്        
കൂട്ടുകാരില്‍ നിന്ന്       
കുടുംബങ്ങളില്‍ നിന്ന്  
എന്നാലുമൊരു വിങ്ങല്‍  
വിളമ്പിയത് താളമധുരത്താല്‍           
ആര്‍ക്കോ താളപ്രമെഹമാത്രേ
ഭയപ്പെടേണ്ട 
നിങ്ങള്‍ക്കായി പ്രത്യേകം 
ജീവിതത്തിന്‍റെ നവരസങ്ങളുണ്ട് 
ഒഴിക്കാം കാലത്തിന്‍റെ  താളം തെറ്റിയ  പാത്രത്തില്‍
ഒടുക്കം 
ഹൃദയ താളത്തില്‍
വേഗതയുടെ ലഹരിക്ക്‌ വിലങ്ങു തീര്‍ത്ത്                 






Thursday, December 30, 2010

മഴദേവതക്കൊരു കണ്ണീര്‍പൂജ

(എന്‍റെ മരം പദ്ധതിക്ക്)
പോകും വഴിക്കെന്നും പൊന്നില്‍ കു തിര്‍ത്തൊരു
പുഞ്ചിരി നല്‍കി നീ സൂര്യദേവാ.
പാതിരാക്കെന്നെ  പുതപ്പിച്ച്ചുറക്കി നീ..
പാട്ടുപാടിത്തന്നു മഴ ദേവതേ

ആണ്കുയില്‍ പാടാന്‍ മടിച്ചോരീ രാവില്‍ നീ
ആലിപ്പഴത്തിന്‍ കുളിരുതായോ
തൊണ്ട വരണ്ടൊരീ പാട്ടുകാരിക്ക്നിന്‍  
തൊപ്പിക്കുടയുടെ  കൂട്ടുതായോ 
                        
ഇണക്കിളി തെട്ടിപ്പിരിഞ്ഞതോ-നീ
ഇടവത്തിന്‍ പാട്ടു മറന്നതോ?
അമ്ബിളിക്കുംബിളില്‍ വെള്ളവും തേടിയോ-
രംബൈത്തുകാരന്‍  വി റപ്പിച്ച്ചതോ?

പൊന്നുപോല്‍ കാത്ത നിന്‍ തെളിനീര്‍ കിടാങ്ങളെ
പൊള്ളിച്ച്ച്ചുണക്കി   കളഞ്ഞതോ  നിര്‍ദയം
പട്ടുപോല്‍മിന്നുന്ന മേനിയില്‍ നഗരത്തിന്‍   
കൂര്‍ത്ത നഖംകൊണ്ടു  മാന്തിച്ച്ചോപ്പിച്ച്ചതോ?

വിലപ്പെട്ട മാനം തകര്‍ത്തതോ,   
വിഷമെറിഞ്ഞറിയാതെ  കൊല്ലാന്‍ ശ്രമിച്ചതോ?
വിദുരമാം  ഭാവി ക്കായ്   കാത്തുവച്ചേതോ
വിലാസത്തിനക്ഷരം   മായ്ച്ച്ചതോ?    

പുത്തന്‍ മരങ്ങളില്‍ പൂവിട്ട കണ്ണീരായ്               
അര്‍ച്ചനക്കെത്തുന്ന   ഭക്തര്‍  ഞങ്ങള്‍
 സ്വീകരിച്ച്ചൊന്നു നീ മാപ്പാക്കി ഞങ്ങളില്‍
അനുഗ്രഹ   വര്‍ ഷം ചൊരിഞ്ഞിടാമോ?





മൈലാഞ്ചി

മനുഷ്യരക്തത്തെക്കാള്‍            
ചുവപ്പ്                     
ഉള്ളിലോതുക്കിയിട്ടും            
കുഞ്ഞിക്കാലില്‍              
തറച്ച മുള്ള് വലിച്ചൂരിഎടുക്കുമ്പോള്‍
 സാന്ത്വ നമായൊരു        -       പച്ച്ചിലയല്ലായിരുന്നോ നീ
കാലഹരണപ്പെട്ട ആത്മസു സുഹൃത്തിനെ
പോലെ

പുക

അടുക്കളയുടെ പുകക്കുഴലിലൂടെ
ഒഴുകിയത്, അവളുടെ
 സ്വപ്നങ്ങളായിരുന്നു
ആയുസ്സും ആരോഗ്യവുമായിരുന്നു-
അവള്‍  തന്നെയായിരുന്നു

Wednesday, December 29, 2010

ഉള്ളി

 ഏറ്റു പറച്ച്ചിലിനുള്ള          
 ധൈര്യമില്ലായ്മയുടെ   മറവില്‍
തെറ്റ്  ,                                        
വീണ്ടും
തെറ്റിനെ  പ്രണയിക്കുമ്പോള്‍
ഉള്ളിയോളമെങ്കിലും പ്രതികരിക്കാമോ?
കൊത്തി   നുറുരുക്കുന്നവന്‍റെ    
കണ്ണ്
നനയിക്കാനെങ്കിലും

ഒരു പെണ്‍ കവിതയുടെ പിറവി

അടുപ്പിന്‍ മുഖത്ത്തിരുന്നു
ചിരവ പരിഹസിച്ചച്ചതും
കടുക് പൊട്ടിച്ചിരിച്ച്ചതും
എന്‍റെ
ഭാവനകള്‍ക്ക് നേരെ

തീര്‍ക്കാനുള്ള പാഠഭാഗങ്ങള്‍
അലയയടിച്ച്ചു വീഴ്ത്തിയതും
എന്‍റെ
സ്വപ്ന സാഗരത്തിലെ
കൊച്ചു തോണിയെ
എന്നിട്ടും
ഗര്‍ഭിണിക്ക്‌ പ്രസവം-എന്ന പോല്‍
എഴുത്ത്
എനിക്കും

ഈ പ്രസവത്തിനു
അമ്മയുടെ കണ്ണുകളിലെ വ്യാകുലതകളില്ല
ഭര്‍ത്താവിന്‍റെ കണ്ണിലെ
ആകാംക്ഷയുടെ സൂര്യോടയമില്ല 
അന്വേഷികളുടെ നിത്താതെയുള്ള    
ഫോണ്‍ വിളികളില്ല

അവിഹിതഗര്‍ഭം പോലെ........................
ആരെയോ ഭയന്ന്‌;
ആരുംകാണാതെ-അറിയാതെ
ഇരുണ്ട മുറി ക്കകത്തുള്ള  അമ്മത്തൊ ട്ടിലില്‍
എന്‍റെ
പച്ച ഡയറിയില്‍;
ഈ പേറ്റു നോവും പേറി എത്ര നേരം?

ദോശ ചുട്ടെടുത്ത്   ,ചോറു വേവുവോളം
അടിച്ച്‌
തുടച്ച്
പാത്രംകഴുകി-ഭക്ഷണം വിളമ്പി
അലക്കി
കുളിച്ച്.......കുളിപ്പിച്ച്,
വയ്യ....................



എവിടെയോകേട്ടറിഞ്ഞു
ആരോ
എന്‍റെ മക്കളെ...............എന്‍റെ വരികളെ
ദത്ത്തെടുത്ത്തിട്ടുണ്ട്  
ഓ മനിക്കുന്നുണ്ട്         
അവര്‍ക്ക്             
എന്‍റെ തപസ്സിന്
  കുസൃതിയുണ്ട്-കരച്ചിലുണ്ട്
പുഞ്ചിരിയുണ്ട്-പൂമണമുണ്ട്
പരാതിയുണ്ട്-പരിഭവമുണ്ട്

ദൂരെനിന്ന് മാത്രം
ഞാന്‍ നോക്കികണ്ടു
ആരുടെയോ നാവിലൂടെ അവര്‍ സംസാരിക്കുന്നു
എനിക്കു വേണ്ടി?.............അല്ല   നമുക്കു വേണ്ടി
ലോകമേ..............................
ചുറ്റും നിന്നു പരിഹസിക്കാതെ 
എനിക്കൊരു നിമിഷം തരൂ
സമാധാനത്തോടെ എന്‍റെ വരികളെ
                                          പ്രസവിക്കാന്‍



ഇരുചക്രവാഹനം

ഉള്ള കാശു കൊടുത്തു വാങ്ങിച്ചു   ഞാന്‍ 
കൊള്ളാവുന്നോരിരുച്ചക്രവാഹനം   
ചുറ്റിലുല്ലോര്‍ക്കെല്ലാര്‍ക്കുമാശ്വാസം                 
എന്‍റെ  നടപ്പിനി കാണേണ്ട  സന്തോഷം                      


മാന്മിഴിരണ്ടിലും  സൂര്യനുടിച്ച്ചവള്‍
മാലാഖ  പോലെ  പറക്കാന്‍  പഠിച്ചവള്‍
പൊന്നു മാത്രംധനമാക്കി  വക്കും
പെണ്ണിനാരോ പണിതൊരു വാഹനം
ഒന്നുരുട്ടി മെരുക്കിയെടുത്തു ഞാന്‍
എങ്ങും കൃത്യസമയത്തിലെത്തുവാന്‍           

ഇന്നു  നഷ്ട സുഖത്തിന്‍റെ  ഓര്‍മ്മയില്‍
ഇല്ല നിന്‍ നെഞ്ചിന്‍ ചൂടും തലോടലും
സമയമില്ലായ്മയില്‍ മനസ്സു  തുറക്കുന്ന
വേദി നമുക്കിന്നു നഷ്ടമായോമനെ

പരിധിക്കകത്തെന്നും നീയുണ്ടേലെന്തിനെന്‍
കരളേ.............എനിക്കായി മാത്രമീ വാഹനം?

എല്ലാവരോടും

ഓഫീസിലെത്താന്‍ വൈകിയപ്പോള്‍
മേലുദ്യോഗസ്ഥന്‍,
തന്നെപ്പോലെയല്ലേ  ഇവരും?

വീട്ടിലെത്താന്‍ വൈകിയപ്പോള്‍
 ഭര്‍ത്താവ്‌,
നിന്നെപ്പോലല്ലേ അവളും?

രാവിലെ  ധൃതി കൂട്ടിയപ്പോള്‍
മകന്‍
അമ്മയെപ്പോലല്ലേ അവളുടെ അമ്മയും?

ഞാന്‍  എന്നോടു തന്നെ
ആരെപ്പോലെയാണ് ഞാന്‍?

ഞാന്‍  എല്ലാവരോടും
എന്നെപ്പോലെ  മറ്റാരുണ്ട്?

Monday, December 27, 2010

മൂല്യപരിണാമം

മകളെ..............നിനക്കെന്‍റെ                                                     
                      മനസ്സില്‍   മരിക്കാത്ത       
മലയാളനാടെ    പകുത്തുനല്‍കാം                                          
ഒരുപൂവിടരും   നറുമണത്തോടെയാ                                    
                    പുലരിതന്പാട്ടിന്ന്‍റെഈണമേകാം              
അണ്ണാരകണ്ണനെ പട്റ്റിച്ച്ചാമാംപഴം
                  അണ്ടിയൂടൊന്നു കടിച്ച്ചുതിന്നാം  
പ്ലാവിന്‍റെ കൊമ്പത്തോരൂഞ്ഞാലുകെട്ടി                   
                 അന്നാകാശം തൊട്ടു മടങ്ങിയെത്താം 
പുഴതന്നടിയിലെ മുത്തൊന്നു വാരുംബോ--  
                ഴറബിക്കഥയിലെ  റാണിയാകാം 
ഒരു കൊച്ചു   കളിവീട് കെട്ടിയാലറിയാതെ
              അമ്മയായി  മക്കളെ പരിചരിക്കാം      
ചേറുനിറഞ്ഞൊരുപാടവരമ്പത്ത്
             ചേലാര്‍ന്ന നെല്‍ക്കതിര്‍ തൊട്ടുരുമ്മാം
കവിതയായൊഴുകുന്നചാലിലെ  പരല്‍മീനെ  
                ഒരുകുഞ്ഞുപാവാടക്കൂട്ടിലാക്കാം
എല്ലാം നിനക്കിന്നു   അന്യമാമെന്നുണ്ണി
                എങ്ങിനെ ചൊല്ലുമാ നന്മകള്‍ ഞാന്‍
ഒരു ടീവിക്കുള്ളില്‍ നീകാണുന്ന പൂവിനു
               ഹൃദയംകവരുന്ന ഗന്ടമുണ്ടോ?
ബാല്യത്തെക്കൊല്ലും റിയാലിറ്റിഷോകള്‍ക്ക്
             മുത്തശ്ശിക്കഥയുടെ  താളമുണ്ടോ?
ക്യമറക്കണ്ണുകളെത്താത്ത  സ്വന്തമായറയുടെ
          സ്വാതന്ത്ര്യമിന്നുമുണ്ടോ?
അച്ച്ചനെപ്പോലും ഭയക്കേണ്ടോരുണ്ണി 
         നിന്നമ്മക്കുറക്കവുമന്യമായോ?
കോപ്രായം കാട്ടുന്ന കൂട്ടരിന്നാരോ നിന്‍
        മാറിടം വില്പന തന്ത്രമാക്കി
നോക്കിലെ കാമാഗ്നി കൊണ്ടിന്നൊരുവന്‍ നിന്‍
       മാംസം കരിച്ചു കളഞ്ഞിടുന്നോ 
കാറുകള്‍ ചീറിപ്പറന്നിടുമ്പോള്‍
       ചുടുചോര പുരണ്ടുവോ ചോറ്റുപാത്രം
അമ്മക്കുറങ്ങാന്‍ തൊഴുത്തിലിടം മതി
     അമ്മിഞ്ഞക്കുണ്ടോ പണത്തിന്‍മൂല്യം
മൃഗമായിമാറി മനുഷ്യരെല്ലാം എങ്ങോ
    മുറിവാലുതേടിയലഞ്ഞിടുമ്പോള്‍
"ചിറകിന്നടിയിലോളിപ്പിച്ച്ചിട്ടെത്രനാള്‍
   അരുമമകളെ.........ഞാന്‍ കാത്തിടേണ്ടൂ.....?"




പലിശ

സ്വപ്നപദ്ധതിക്ക്
ര്‍ണ്ണച്ചികുകളുടെ 
കടം വാങ്ങല്‍
പിന്നെ നനഞ്ഞോഒട്ടിയ
ചിറകിന്‍റെ  ഭാരവും         
പരിഹാസങ്ങളുടെ  ആഴവും 
കൂട്ടിക്കിഴിച്ച്ചൊരു 
സമവാക്യം,
ഉത്തരം:
"മരണം"

ചികിത്സ

നിങ്ങള്‍ക്കിടയിലെ
ആഴത്തിലുള്ള
മുറിവുണക്കാനായിരുന്നോ,
ഞന്ങ്ങളുടെമാംസം
അതിക്രൂരമായി
മുറിച്ച്ചെടുതത്?