Thursday, October 26, 2017

അവൾ ഉയർന്നു  പറക്കട്ടെ

കാലമെന്നെ  പഴിച്ചില്ല ജീവിത -
ബാഷ്പമായി  ഞാൻ ഊറിത്തണുക്കവേ .
കണ്ടതില്ലവരന്നെൻ നിറവിനാൽ 
തണ്ടിടിഞ്ഞു മരിച്ച   കായ് തോപ്പുകൾ  .

ആരറിഞ്ഞെന്റെ  രാജയോഗത്തിലെ 
ആർത്തിരമ്പുന്ന  നോവിൻ തിരകളെ 
ആധിയിൽ  വെന്ത രാവിൻറെ  ചൂരിനെ 
ആസ്തിയിൽ വീണുടഞ്ഞ  കിനാക്കളെ .

കരളുപോലെ  വിഴുപ്പടിയുമ്പഴും 
പുകപടർത്താതെ കത്തിയെരിഞ്ഞു ഞാൻ 
പുഴുകണക്കേ  ഇഴയുന്നു ജീവിതം 
പുലിമടയി ലെനിക്കെന്തു  സൗഹൃദം .

തലയണക്കു  കനംതന്നു  നോട്ടുകൾ 
തൊലിവെളുക്കാൻ  കടംകൊണ്ട  വാക്കുകൾ 
ചിരിനിവർത്താൻ  മറന്നൂ നിലാമഴ 
ചിറകുലഞ്ഞു  പിടഞ്ഞു മോഹക്കിളി .

പാതിഞാനും  പകുത്തചിത്രങ്ങളിൽ 
പാനപാത്രമുടഞ്ഞലിഞ്ഞീടവേ 
പാതിരാക്കൊലക്കത്തികൾ  മാറിലേ
ക്കാഴ്ന്നിറങ്ങാതെ  കണ്ണുമിഴിച്ചു  ഞാൻ 

കാലമെന്നെ  പഴിക്കുന്നു  മോഹന -
സൂര്യനായി  ഞാൻ  കത്തിജ്വലിക്കവേ 
നോക്കുവാൻ  കരുത്തില്ലാത്ത  ജാള്യത 
വാക്കിനുള്ളിൽ  ഉറഞ്ഞുതുള്ളുന്നുവോ ?

കാലമെത്ര  പഴിച്ചാലുമെന്നുടെ 
കാൽച്ചിലങ്കയുണരുന്ന  വീഥികൾ 
പൂത്തുകത്തുന്നു  ആനത്തകരപോൽ 
പൂഴ്ത്തി  മായ്ക്കാനൊ തുങ്ങാത്ത  ചോദ്യമായി .


Sunday, October 22, 2017

പരിഹാരം 

തിളക്കാൻവച്ച  എണ്ണ  ഞാൻ
തോരാൻ  മടിച്ച  വെള്ളം നീ
ഒന്നു  പൊട്ടിത്തെറിച്ചാൽ--------- !;

തീരാവുന്നതേയുള്ളൂ  
പ്രശ്നം .
ആമ   വാദം 


ചിന്തകൾ  പതിയെ  തലപൊക്കുന്നതും,
അധികാരത്തിൻറെ -
പുറംതോടിലേക്കുതന്നെ  ഭയന്നൊളിക്കുന്നതും 
ചർച്ചകളിൽ  അത്രകണ്ട് 
പ്രകടമാണ് .