Sunday, November 16, 2025

 പാവ 


കണ്ട ഭാവം  നടിച്ചതേ യില്ലവൾ 

മെല്ലെ  കണ്ണൊന്നുടക്കി  മുറിഞ്ഞു ഞാൻ 

കാലമൊറ്റ ക്കുതിപ്പിന്നവളെയും  

കാത്തിരിപ്പിൻ  നിയോഗത്തിലെന്നെയും .


നിന്നുപെയ്യും  മഴക്കുളിരാലെയെൻ 

ഉള്ളമാകെ  തണുത്തുറഞ്ഞീടവെ 

ആളുവാൻ കയ്യിൽ പേനക്കരുത്തുമായ് 

ആഞ്ഞു വീശാനൊരുമ്പെട്ടിറങ്ങിയോർ .


എത്ര നാളുകൾ  എത്ര കറക്കങ്ങൾ 

പുസ്‌തകപ്പിടി വള്ളി  കൊതിച്ചവൾ 

ആരുമൊന്നു മറിയാതെ  നെഞ്ചിലെ 

നോവുപേറി  ചിരിച്ചു നടന്നവൾ 


ഇന്ന് വീണ്ടുമീ  ബെഞ്ചിന്റെ  അറ്റത്ത് 

അന്ന് കണ്ടതു  പോൽ വന്നിരിക്കുന്നു .

ഞാനവൾക്കിന്നഭിമുഖ മായൊരു 

ചോദ്യ ചിഹ്നമായ്  കാവലിരിക്കുന്നു 


മക്കളൊക്കെ  വളർന്നു പോയ്  നമ്മളി -

ന്നൊപ്പ മെത്താൻ കിതക്കുന്ന പാവകൾ 

തുല്യതാ പരീക്ഷക്കുള്ളിൽ  ഞങ്ങളും 

തുല്യരാവാതെ  തമ്മിലറിയുന്നു . 


No comments:

Post a Comment