പാവ
കണ്ട ഭാവം നടിച്ചതേ യില്ലവൾ
മെല്ലെ കണ്ണൊന്നുടക്കി മുറിഞ്ഞു ഞാൻ
കാലമൊറ്റ ക്കുതിപ്പിന്നവളെയും
കാത്തിരിപ്പിൻ നിയോഗത്തിലെന്നെയും .
നിന്നുപെയ്യും മഴക്കുളിരാലെയെൻ
ഉള്ളമാകെ തണുത്തുറഞ്ഞീടവെ
ആളുവാൻ കയ്യിൽ പേനക്കരുത്തുമായ്
ആഞ്ഞു വീശാനൊരുമ്പെട്ടിറങ്ങിയോർ .
എത്ര നാളുകൾ എത്ര കറക്കങ്ങൾ
പുസ്‌തകപ്പിടി വള്ളി കൊതിച്ചവൾ
ആരുമൊന്നു മറിയാതെ നെഞ്ചിലെ
നോവുപേറി ചിരിച്ചു നടന്നവൾ
ഇന്ന് വീണ്ടുമീ ബെഞ്ചിന്റെ അറ്റത്ത്
അന്ന് കണ്ടതു പോൽ വന്നിരിക്കുന്നു .
ഞാനവൾക്കിന്നഭിമുഖ മായൊരു
ചോദ്യ ചിഹ്നമായ് കാവലിരിക്കുന്നു
മക്കളൊക്കെ വളർന്നു പോയ് നമ്മളി -
ന്നൊപ്പ മെത്താൻ കിതക്കുന്ന പാവകൾ
തുല്യതാ പരീക്ഷക്കുള്ളിൽ ഞങ്ങളും
തുല്യരാവാതെ തമ്മിലറിയുന്നു .
No comments:
Post a Comment