Tuesday, December 2, 2025

ചെമ്പരത്തി 


പാതി  ചിമ്മുന്ന  ചെമ്പരത്തി 

പാതിരാ വരെ  പാളി നോക്കി 

കാല  വർഷമായ്നീ   തലോടി 

കാവു  പോലെ  ഞാൻ  പൂത്തുലഞ്ഞു .


ഓർമ്മകൾ  മെല്ലെ  പെയ്തിടുമ്പോൾ 

ഓണമായി  നീ  ഓടിവന്നു .

പായസത്തിൻ  മധുര മൂറും 

പാട്ടു മായി  ഞാൻ  കാത്തു  നിന്നു .


നാടു  നീളെ  ഇരുട്ടിലായി 

  നീയും  ഞാനും  മതങ്ങളായി 

ചോര  വീശുന്ന  ദൈവങ്ങളാൽ 

ചോദ്യമേറ്റു  പിട ച്ചിലായി .


കാവു  കത്തിക്കാനാളു  വന്നു 

കാടു  നീറും  മണം  പരന്നു .

കാഴ്ച്ചകൾ  കണ്ണി ലാളലായി 

നീ  വരും  നാള തോർമ്മയായി 


No comments:

Post a Comment