ചെമ്പരത്തി
പാതി ചിമ്മുന്ന ചെമ്പരത്തി
പാതിരാ വരെ പാളി നോക്കി
കാല വർഷമായ്നീ തലോടി
കാവു പോലെ ഞാൻ പൂത്തുലഞ്ഞു .
ഓർമ്മകൾ മെല്ലെ പെയ്തിടുമ്പോൾ
ഓണമായി നീ ഓടിവന്നു .
പായസത്തിൻ മധുര മൂറും
പാട്ടു മായി ഞാൻ കാത്തു നിന്നു .
നാടു നീളെ ഇരുട്ടിലായി
നീയും ഞാനും മതങ്ങളായി
ചോര വീശുന്ന ദൈവങ്ങളാൽ
ചോദ്യമേറ്റു പിട ച്ചിലായി .
കാവു കത്തിക്കാനാളു വന്നു
കാടു നീറും മണം പരന്നു .
കാഴ്ച്ചകൾ കണ്ണി ലാളലായി
നീ വരും നാള തോർമ്മയായി
No comments:
Post a Comment