Saturday, September 6, 2025

"  തീരെ  ഉറങ്ങിയില്ലല്ലേ നിനക്കെന്താ  പ്രാന്താണോ  .അതുവരെ  എത്തണ്ടേ " റഷ്യാക്ക നീരസം  പ്രകടിപ്പിച്ചു ." അത് സാരല്ല  KSRTC  യിൽ  കയറിയാൽ  ഇഷ്ടം  പോലെ  ഉറങ്ങാലോ  .ഞാൻ  ധൃതിയിൽ  താഴേക്കിറങ്ങി .ഈ  ധൃതിവക്കൽ  തുടങ്ങിയിട്ട്  ഒരുപാട്  വർഷങ്ങളായി  .ഞാൻ  എവിടേക്കെങ്കിലും  പോകുന്നുണ്ടെന്നറിഞ്ഞാൽ  തലേന്ന്  രാത്രി  ഉമ്മ തീരെ  ഉറങ്ങിയിട്ടുണ്ടാവില്ല .ഞാൻ  പുറപ്പെടാനൊരുങ്ങുന്ന  ചെറിയ  ശബ്ദങ്ങൾക്കായി  കാത്തിരിക്കും .

പിന്നെ  ആവശ്യങ്ങളുടെ  ഒരു നീണ്ട  നിരയായിരിക്കും  .പലപ്പോഴും  തലേന്ന്  പുറപ്പെടുന്ന  കാര്യം  ഞാൻ  സംസാരിക്കാറേയില്ല  .പിന്നെ  കരച്ചിലായി  പരാതിയും  പരിഭവങ്ങളുമായി  ,ഉറക്കമില്ലായ്മയായി 

കാറിൽ  പെരിന്തൽമണ്ണ  ബസ്റ്റാണ്ടിലേക്കാകണം  .റഷ്യാക്ക  വണ്ടിയോടിക്കുന്നു  .റോഡിനിരുവശവും  നടക്കാനിറങ്ങിയവരുടെ  നീണ്ട നിര  .ശ്രദ്ധിക്കാതെ ഓടിച്ചാൽ  ആരെങ്കിലും  തട്ടിപ്പോകുമോ  എന്ന്  ഭയന്നാണ്  യാത്ര .സ്റ്റാൻഡിലേക്ക്  കയറിയ ഉടൻ  കൈകാണിച്ച  ksrtc  എന്താണെന്നറിയില്ല  നിർത്താതെ  പോയി .തൊട്ടു പിറകെ തന്നെ  കോയമ്പത്തൂർ  ബസ് വന്നു . ഇരുട്ട്  വെളിച്ചത്തിലേക്ക്  മെല്ലെ  കാലെടുത്തു  വെക്കുന്നേയുള്ളൂ .ഡ്രൈവർക്ക് തൊട്ടുപിറകിലെ  സീറ്റിലായി  ഞാനിരുന്നു . ആളുകൾ  കുറവാണ്  ബസ്സിൽ . എൻറെ  കറുത്ത  ബാഗ് ഞാൻ  സീറ്റിൽ  വിശാലമായി  വച്ചു .മുന്നിലെ  സീറ്റിലിരിക്കരുത്  അപകടമാണ്  റഷ്യാക്കാ  ഇടയ്ക്കിടെ  ഓർമ്മിപ്പിക്കുമെങ്കിലും  പിന്നിലെ  സീറ്റുകളിൽ  കാലെത്തില്ല .കാഴ്ചകിട്ടില്ല  ഈ  രണ്ടസൗകര്യങ്ങൾ  കണക്കിലെടുത്ത് ഞാനെപ്പോഴും  മുൻസീറ്റുതന്നെ  തിരഞ്ഞെടുക്കും .

ഒരു വർഷം  ഞാനീ ആനവണ്ടിയിൽ  യാത്രചെയ്തു .സ്വന്തമെന്നൊരു  തോന്നൽ എത്തുമെന്നൊരുറപ്പ്  .മതിവരുവോളം  കാറ്റ്  വെളിച്ചം .മഞ്ഞു  വകഞ്ഞുമാറ്റി  സൂര്യൻ  കയറിവരുന്നത്  ഒരുപാട്  നീളത്തിൽ  കാണാനൊക്കും  ഈ  പാലക്കാട്  കോഴിക്കോട്  റൂട്ടിൽ . മണ്ണാർക്കാടെത്തുംന്നവരെ നല്ല റോഡാണ് .റോഡുവക്കിലെ  ആൽമരങ്ങൾക്കിടയിലൂടെ  ഒളിഞ്ഞും  തെളിഞ്ഞും ചുവന്നുതുടുത്ത  സൂര്യൻറെ  സൗന്ദര്യം  ഞാനന്ന്  മതിവരുവോളം  ആസ്വദിച്ചു .ഇത്രനാൾ  കൂടെസഞ്ചരിച്ചിട്ടും  ഞാനൊട്ടുമേ  ശ്രദ്ധിച്ചതില്ലാത്ത  വശ്യമനോഹാരിത .

  ജീവിതത്തിൽ  വരുന്ന  എല്ലാ  ബുദ്ധിമുട്ടുകളെയും  എങ്ങനെ  മാനസികോല്ലാസത്തിനുള്ള  വഴികളാക്കി  മാറ്റാമെന്ന്  ഞാനെന്നോടുതന്നെ  ചോദിക്കും  ഇത്രയധികം  സമയം  ഒരുജോലിയും  ചെയ്യാതെ  ചിന്തിച്ചു  ചിന്തിച്ചു കാടുകയറാൻ  പറ്റുന്നുണ്ടല്ലോ  .അല്ലെങ്കിൽ  ജോലിക്കാരിയായൊരു  സ്ത്രീക്ക് എവിടുന്നു  കിട്ടും  ഇതുപോലെ  റീ ലാ ക്സ്  ചെയ്യാനുള്ള  സമയം

പുലർച്ചെ  എഴുന്നേൽക്കുന്നതുകൊണ്ട്  ഈ  റൂട്ടിലെത്തിയാൽ  ഉറക്കമെനിക്ക്  പതിവാണ് "മണ്ണാർക്കാടെത്തിയാൽ  എന്നെ  ഒന്നു വിളിക്കണേ " കണ്ടക്ടറോട്  ഞാൻ  പതിവുപോലെ  പറഞ്ഞേൽപ്പിച്ചു .പതിവു  ചിരിയിൽ  അയാൾ സമ്മതം  മൂളി .ഉറക്കത്തിലെപ്പോഴോ  ബസ് ഒരുസഡൻ ബ്രേക്കിട്ടു  നിന്നപോലെ  .പാതി  ഉറക്കത്തിൽ  എൻറെ  തൊട്ടടുത്ത്  ഏകദേശം  45 നു മുകളിൽ പ്രായമുള്ള  ഒരു  സ്ത്രീ  വന്നിരുന്നു .മുമ്പെപ്പോഴോ  ഞാനവരെ  കണ്ടിട്ടുണ്ട്  .അഗളി  ഏതോ ഓഫിസിൽ  വർക്ക്  ചെയ്യുന്നു .  അവർ  എൻറെ  തൊട്ടടുത്തിരുന്നു .ബേബി  പിങ്ക്  നിറത്തിലുള്ള  ചുരിദാറിനു  പിറകിൽ   തലമുടി  പെയ്തുകൊണ്ടേയിരിക്കുന്നു . പിൻഭാഗമാകെ  നനഞ്ഞു   കുതിർന്ന  അവരെക്കണ്ട്  എനിക്കെന്തോ  വല്ലാത്ത  അസ്വസ്ഥത  തോന്നി  .അവർ  ഫോണിൽ  മക്കളോട്  ദേഷ്യം  പിടിക്കുന്നു  ." ഞാനെങ്ങനെയാണ്  അതൊക്കെ  ഉണ്ടാക്കിവച്ച്  ഈ  ബസ്സിൽ  കേറിയതെന്ന്  നിങ്ങള്ക്കാര്ക്കേലും  അറിയോ . അവനോട്  ഞാനെന്നെ  ബസ്റ്റോപ്  വരെ  ആക്കാൻ  പറഞ്ഞിട്ട്  അവന്  സൗകര്യമില്ല  .രാത്രി  മുഴുവൻ  ഫോണിൽ  തോണ്ടിക്കൊണ്ടിരുന്നാ  പിന്നെങ്ങനെ  ഉണരാനൊക്കും  .അച്ഛൻ  നീട്ടിട്ടില്ലേ .ഞാനൊരുകാര്യം  പറയാം  .ഈ  പോക്കാണ്  നിങ്ങൾ  ഇനീം  തുടരാൻ  പോണെങ്കി  അമ്മ  അധികകാലം  ഉണ്ടാവുമെന്ന്  തോന്നണില്ല .അവിടെ  ഉണ്ടാക്കി  വച്ചതെടുത്ത്  കഴിച്ച്  ക്ലാസ്സിപ്പോവാൻ  നോക്ക് "

"അഗളിയാണെന്നല്ലേ  അന്ന്  പറഞ്ഞത് " ഞാനവരെ  ഒന്ന്  ശാന്തമാക്കാൻ  ശ്രമിച്ചു .അതെ  ടീച്ചറിപ്പോഴും  ഷോളയൂർ  തന്നെയാണോ 

അല്ല  ഞാൻ  ട്രാന്സ്ഫെറായിട്ട്  ഒരുവർഷമായി  .ഇന്ന്  കുട്ടികളുടെ  സെന്റോഫ്  ഓർമ്മകളൊന്നു  പൊടിതട്ടിയെടുക്കാൻ  ഇറങ്ങിയതാ .

"ഭീകരമായ  ഓർമ്മകൾ  അല്ലേ " അവരൊന്നു  ചിരിച്ചു 

"അല്ല  ഓർമ്മകൾക്ക്  നല്ല  മധുരമുണ്ട്  ,അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ  വേദനാജനകമായിരുന്ന പലതും  ഇപ്പൊ  ഓർക്കുമ്പോ വല്ലാത്ത  സുഖം  ആസ്വദിക്കാനായില്ലല്ലോ  എന്ന  കുറ്റബോധം  ..നമ്മൾ  വീടിനെക്കുറിച്ചും   ,വീട്ടുകാരെക്കുറിച്ചും  മാത്രം  ചിന്തിച്ചുകൊണ്ടിരിക്കുന്നു .വീട്  വിട്ടാൽ  തിരിച്ചെത്തും  വരെ ഒരെണ്ണത്തിനേം  ഓർക്കരുത് .ഫോണങ്  സ്വിച്ച്ഓഫ് ആക്കി  വച്ചെക്കണം ."

അവർ  ഒന്നും  മിണ്ടാതെ  പുറത്തേക്ക്  നോക്കിയിരുന്നു ." ചുരിദാറിൻറെ  ബാക്കിലാകെ  നനഞ്ഞു ല്ലേ  പെരിയഡ്‌സ്  ആയിരുന്നു  ഒന്നു  നോക്കൂ  ടീച്ചർ ." അവർ  സീറ്റിൽ  നിന്നെഴുന്നേറ്റു  .

" കൊഴപ്പമില്ല  ചേച്ചി ചുരിദാറിനു  പിറകിൽ  നല്ല  മിറർ വർക്കുണ്ടല്ലേ '

"പിറകിലോ .അയ്യോ  ഞാൻ  ചുരിദാർ  തിരിച്ചിട്ടെന്നാ  തോന്നണേ .ഇനീപ്പോ  എന്താ  ചെയ്യാ "അവരാകെ  വെപ്രാളപ്പെടാൻ  തുടങ്ങി .

"സാരല്ല  നമുക്ക്  മണ്ണാർക്കാട്  സ്റ്റാൻഡിൽ  വാഷ്‌റൂമിൽ  കയറി  മാറാം "

"ദൈവാ  ടീച്ചറെ  എന്റെ സീറ്റിനടുത്തെത്തിച്ചത് .അല്ലേൽ  ഞാനാകെ  ടെൻഷനടിച്ച്  ചത്തുപോയേനെ .ഓഫിസിൽ  ഇങ്ങനെ  ചെന്നിറങ്യാ .അല്ലേല്ത്തന്നെ  ഒരോരുത്തന്മാരുടെ  നോട്ടം  കണ്ടാ  ഒറ്റവെട്ടിന്  കൊല്ലാൻ  തോന്നും . തടി  കൂടുതലുള്ളതാ  അവർക്കിടയിൽ  എന്നെ  പരിഹാസപാത്രമാക്കിയത്  .എന്തൊക്കെ  ചെയ്തിട്ടും  തടികുറയുന്നില്ല  .ഹുസ്ബന്റിനിപ്പോ  ഞാൻ  ഒരു  കോമഡി  കഥാപാത്രം  മാത്രമാണ് . അയാളെന്നെ  ഒന്ന്  ഉമ്മവെച്ചിട്ടു  ഏഴുകൊല്ലമെങ്കിലും  ആയിക്കാണും .നമ്മളും  മനുഷ്യരല്ലേ  നമുക്കുമില്ലേ  പരിഗണിക്കപ്പെടാനുള്ള  ആഗ്രഹങ്ങൾ ." നിന്നെക്കണ്ടാൽ  എനിക്കൊന്നും  തോന്നുന്നില്ല " അയാളുടെ  സ്ഥിരം  ഡയലോഗാണിത്


  കൃത്യനിഷ്ഠ                                accidents

ഒരുപാട്  നന്മകളെ  

സമയത്തിൽ  മുക്കി 

നിർവീര്യമാക്കുന്ന  വിധം .

          രാവിലെ  ജോലിസ്ഥലത്തെത്തും  മുമ്പ്  ഒരു  സ്ത്രീ  അനുഭവിച്ചു  കൂട്ടുന്ന  യാതനകളെ  കുറിച്ച്  നിങ്ങളെപ്പോഴെങ്കിലും  ചിന്തിട്ടുണ്ടോ .നെഞ്ചിൽ  തീക്കനലായി     തീൻ  മേശയുടെ  തറക്കലുകളിലേക്ക്  സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ  സ്വയം നഷ്ടപ്പെടുന്ന  അവളുടെ  ആത്മാഭിമാനത്തെ ഏതു  ത്യാഗത്തിൻറെ  പുണ്യപുസ്തകത്തിലാണ് നിങ്ങൾ അടക്കം  ചെയ്തു  വച്ചിരിക്കുന്നത് .

   ക്ലാസ്സില്ലാത്ത ചിലർ  തമാശ  പറഞ്ഞു  ചിരിച്ചിരിക്കയാണ്  സ്റ്റാഫ്  റൂമിൽ.

 ഫെമിനിസത്തെക്കുറിച്ചും  ,സ്ത്രീ  വിരുദ്ധമായ  ചിന്താഗതികളെക്കുറിച്ചും  പുരുഷന്മാർ  വാതോരാതെ  സംസാരിക്കുന്നു .

"  നിങ്ങളൊക്കെ  ഇത്ര  മാറിയോ . വിദ്യാഭ്യാസത്തിന്റെ  ഒരു  ശക്തി "

സ്ത്രീകൾക്ക് വേണ്ടി  എപ്പോഴും  ഒച്ചവച്ചുകൊണ്ടിരിക്കുന്ന  റീന  ടീച്ചർ  തന്റെ  സഹപ്രവർത്തകരുടെ  ഉയർച്ചയിൽ  അഭിമാനം  കൊണ്ടു .

" എൻറെ  പൊന്നു  ചങ്ങാതിമാരെ  ഞങ്ങളോടൊപ്പം   ജോലി  ചെയ്തതുകൊണ്ടാ  നിങ്ങളൊക്കെ ഇത്ര  നിലവാരമുള്ളവരായി  മാറിയത് .അന്ന്  കഴിഞ്ഞയാഴ്ച  ഞാൻ  ഒരു  ട്രെയിനിങ് ന്  പോയീല്ലേ  .പകുതിയിലധികവും  സ്ത്രീകളായിരുന്നു .എന്നിട്ടും  വിരലിലെണ്ണാവുന്ന  ആണുങ്ങൾ  അവരുടെ  ചുറ്റുമുള്ള  സ്ത്രീകളെക്കുറിച്ച്  പറയുന്ന  നിലവാരം  കുറഞ്ഞ  തമാശകൾ  കേട്ട്  വല്ലാത്ത  സങ്കടം  തോന്നി .ഇവരൊക്കെ  ഇനി  എന്നു  മാറാനാ " 

" പേടികൊണ്ടാ  ടീച്ചറേ .ഇവിടെ  അങ്ങനെ  എന്തേലും  പറഞ്ഞാ  പിന്നെ  ഓൻ  ജീവനോടെ  ണ്ടാവോ " സുമേഷ്  ചെറുപ്പത്തിന്റെ നിഷ്കളങ്കത  വിരിച്ചിട്ടു .

 " ഇപ്പൊ  നമ്മൾ  പരസ്പരം  തുറന്നു  സംസാരിക്കുന്നു . കൂടെ  വർക്ക്  ചെയ്യുന്ന  സ്ത്രീ  അനുഭവിച്ചു  കൊണ്ടിരിക്കുന്ന  ശാരീരിക  മാനസിക  പ്രയാസങ്ങളെക്കുറിച്ച്  മിക്ക  ആണുങ്ങളും  ബോധവാന്മാരാണ് "

 ഉദയൻ  മാഷ്  കുറച്ച്  ആവേശം  കൊണ്ട  മട്ടാണ് .

 " കൂടെ  കിടക്കുന്ന  സ്ത്രീകളെക്കുറിച്ച്  പലവൻ മാർക്കുമറിയാത്തതാണ്  യഥാര്ത്ഥ  പ്രശ്നം "

 ഡിവേഴ്സിനു  വക്കിലെത്തി നിൽക്കുന്ന  ശാരിക  ടീച്ചർ  കലിപ്പോടെ  മുന്നിലിരിക്കുന്ന  ചോക്കു  പെട്ടിയെടുത്ത്   അതിൽ  നിന്നൊരു  ചോക്കെടുത്ത്  മേശയിലോരൊറ്റ  കുത്ത് .

ചോക്കു  പൊട്ടി  ചിതറി    തൊട്ടപ്പുറത്തിരിക്കുന്ന S 1 A  ക്ലാസ്സിന്റെ  തുറന്നു  വച്ച റെജിസ്റ്ററിൽ  ചെന്നു  വീണു .

 ഉദയൻ  മാഷ്  തുടർന്നു .

"  അന്ന്   ഹയർ  സെക്കണ്ടറിയിൽ  ഗസ്റ്റുകൾ  മാത്രമുള്ള  കാലം  .ടീച്ചർമാർക്ക് ചുരിദാറിടാനുള്ള  പെര്മിഷൻ  ഇല്ലാത്തകാലം  ഒരു  ടീച്ചർ .9 45  ന് നേരം  വൈകി  ക്ലാസ്സിലേക്കോടിക്കേറി . ആ  പീരീഡ്  കഴിഞ്ഞു  സ്റ്റാഫ്  റൂമിലേക്ക്  വന്നു  കയറിയപ്പഴാ  എല്ലാരും  കണ്ടത് സാരി  ഞൊറിഞ്ഞെടുത്തതിന്റെ  ഇടതുഭാഗത്ത്‌ കുത്തിത്തിരുകി  വച്ചിരിക്കുന്നു  അവർക്ക്  അന്നിടാനുള്ള  ജെട്ടി ."

ടീച്ചര്മാരെല്ലാം  പെട്ടെന്നു  തലതാഴ്ത്തി .

 "നിങ്ങളെ  വിഷമിപ്പിക്കാനോ  അവരെ  കളിയാക്കാനോ  അല്ല  .ജോലിക്ക്  പുറപ്പെടുന്ന  സ്ത്രീകൾ  അനുഭവിക്കുന്ന  ദയനീയാവസ്ഥകളെ   അന്നുമുതലാണ്  ഞാൻ  മനസ്സിലാക്കി  തുടങ്ങിയത് "

"  ഒരുകുടുംബം  നിലനിന്നു  പോകുന്നത്  ഒരുപരിധിവരെ  സ്ത്രീകളുടെ  ഈ  കീഴടങ്ങലുകളിലാണ്  .അവരന്ന് സ്റ്റാഫ്  റൂമിലിരുന്ന്  സങ്കടപ്പെട്ട്‌  കുറെ കരയുന്നത്  കണ്ടു  .ആളുകളെ  ഫേസ്  ചെയ്യാനാകാതെ ."

 ഈ  സംഭവ കഥ  ഒരിക്കൽ  വാല്യൂ ഷൻ  ക്യാമ്പിൽ  ലഞ്ച്  ബ്രേക്കിന്റെ  സമയത്തിരുന്നു  ഞാൻ  വിവരിച്ചു .

"നമ്മളൊക്കെ  അങ്ങനെത്തന്നെയല്ലേ  ടീച്ചറെ .സ്കൂളിന്റെ  പടിചവിട്ടുമ്പോഴാണ്  നമ്മൾ  ജീവനുള്ള  മനുഷ്യർ തന്നെയാണല്ലോ  എന്ന്  ചിന്തിച്ചു പോകുന്നത് . സത്യത്തിൽ  ജോലിയില്ലാത്ത  സ്ത്രീകളേക്കാൾ  അടിമകളല്ലേ  നമ്മൾ .സമാധാനത്തോടെ  ഒന്നുറങ്ങാൻ  പറ്റാറുണ്ടോ  നമുക്ക് .പണിക്ക്  പോകുന്ന  സ്ത്രീകളോട്  ആളുകൾക്കൊരു  സിംപതിയൊക്കെയുണ്ട്  .എന്നാ  നമ്മൾ  ജോലിക്കാരല്ലേ  .പഠിക്കുന്ന  കാലത്ത്  പട്ടിയെപ്പോലിരുന്നു  മോങ്ങി .ഇപ്പൊ  പോത്തിനെപ്പോലെ  പണിയെടുക്കുന്നു "

സോന  ടീച്ചർ  ആകെ  കലിപ്പിലാണ് 

"ഇപ്പൊ  ഉള്ള  ന്യൂ  ജെൻ  ഭർത്താക്കന്മാർ എത്ര  അണ്ടർസ്റ്റാന്ഡിങ്  ആണ് .നമ്മൾ ഈ  50 ,40 വയസ്സുകാർക്കാണ്  ഏറ്റവും  വലിയ  പ്രശ്നം .മോളീന്ന്  വീഴും  ചെയ്തു  ,കീഴോട്ട്  എത്തീട്ടൂല്ല "

'സോന  ടീച്ചർ  പറഞ്ഞത്  തന്നെയാണ്  ശരി .പഴയ  തലമുറയുടെ  ദുശ്ശാഠ്യങ്ങളും  പുതിയ  തലമുറയുടെ  സ്വാതന്ത്ര്യ  ബോധത്തിനുമിടയിൽ വീർപ്പുമുട്ടിയ  ജന്മങ്ങളാണ്  നമ്മൾ .വേഗത  കുറഞ്ഞൊരു  കാലഘട്ടത്തിൽ  പിറന്ന്  ഏറ്റവും  വേഗതകൂടിയ  യൗവ്വനങ്ങളിൽ  കിതക്കുന്നവർ "

 അമ്പിളി  ടീച്ചർ  ഇത്തിരി  സാഹിത്യം  കൂട്ടി  വിളമ്പി .

 എൻറെ  സ്കൂളിലേക്കുള്ള  മിക്ക  യാത്രകളും  ഇങ്ങനെത്തന്നെയായിരുന്നല്ലോ .

ആരൊക്കെ  എന്തൊക്കെ പറഞ്ഞാലും  എല്ലാ  ജീവവായുവും  ഊതിക്കെടുതിയാവും  ഞാൻ  രാവിലെ  സ്കൂളിലെത്തുന്നത് .നമുക്ക്  സന്തോഷത്തിനു  വേണ്ടി  ചെയ്യുന്ന എന്തോഒരു  നേരംപോക്ക്  പോലെയായിരുന്നു  ചുറ്റുമുള്ള  ആളുകളുടെ  കാഴ്ച്ചപ്പാട്‌ .വീട്ടു  ജോലിക്ക്  സ്ഥിരം  ആളുകളുള്ള ,നാലുപാടും  സ്നേഹിക്കാൻ  ആളുകളുള്ള ,പറയത്തക്ക  സാമ്പത്തിക  പ്രയാസങ്ങളില്ലാത്ത  ഞാൻ  ഇങ്ങനെയൊക്കെ  കടന്നു  പോയിട്ടുണ്ടെങ്കിൽ  ഇതെല്ലാമുള്ള  ഒരു  സ്ത്രീ  എത്ര  മാനസിക  പ്രയാസങ്ങളിലൂടെയാവും  ജോലിസ്ഥലത്ത്  എത്തിയിട്ടുണ്ടാവുക .

    അന്നും ഇതേ  തിരക്കുകളിലൂടെ   ഞാൻ  തിടുക്കപ്പെട്ടോടി . സമയം  8. 45  ഇനി  വെറും 15  മിനുറ്റ് . പുറത്തിറങ്ങാൻ  നോക്കുന്ന  നേരം  മഴ . സ്കൂട്ടേറെടുക്കാനാവില്ല  .എനിക്ക്  റൈൻ കോട്ടിട്ട്  വണ്ടിയോടിക്കാൻ  ഇഷ്ടമില്ല  .സ്കൂളിലേക്ക്  10 മിനുറ്റ്  ദൂരമേയുള്ളൂ  .കാറോടിക്കാനും  അറിയില്ല .

"റഷ്യാക്കാ  ഒന്ന്  കൊണ്ടാക്കിത്തരോ  .നല്ല  മഴ "

ഞാൻ  പതിവുപോലെ  ചോദിച്ചു 

"അഞ്ചു  മിനുറ്റ്  ഞാൻ കുളിക്കാണ്  .ഇപ്പൊ  വരാം "

റഷ്യാക്ക ബാത്റൂമിൽ  നിന്നും  വിളിച്ചുപറഞ്ഞു  .

 "അഞ്ചു  മിനുറ്റ്   വല്യേ  സമയമാണ്  റഷ്യാക്കാ  ഞാൻ  സ്കൂട്ടറിൽ  പൊയ്ക്കോളാ "

സത്യത്തിൽ  പുറത്തുള്ള  മഴയേക്കാൾ  വല്യേ  പെയ്ത്തായിരുന്നു  എൻറെ  കണ്ണിൽ  .ഹെൽമെറ്റ്  കൂടെയിട്ടപ്പോൾ  ശരിക്കും  കണ്ണു  കാണാത്ത  പോലെ .

മനസ്സു  നിറയെ  ചിന്തകളായിരുന്നു  .റഷ്യാക്കാക്ക്  പത്തു  മണി ക്കല്ലെ  ക്ലാസ്സൊള്ളൂ  .എന്നെ  കൊണ്ടാക്കീട്ട്  കുളിച്ചാ  പോരെ .

 ചിന്തകളങ്ങനെ  കാടുകയറി  .എൻറെ  ചുറ്റും  ഒരുപാട്  ജീവനുള്ള  മനുഷ്യർ . മുകളിൽ  ആകാശം  .

എൻറെ  വീട്ടിൽ  നിന്നും  വെറും  50  മീറ്റർ  ദൂരത്തിൽ  മെയിൻ  റോഡിലേക്ക്  തിരിയുമ്പോ  നേരെ  കൊണ്ടുപോയിക്കൊടുത്തത്  ഒരു വെളുത്ത  സ്വിഫ്റ്റ്  ഡിസൈർ  കാറിൽ .

 വെളുത്ത  ഷർട്ടും ,കറുത്ത പാന്റ്‌സും  ധരിച്ച  മാന്യനായൊരു  ചെറുപ്പക്കാരൻ  ഭയന്ന്  വിറങ്ങലിച്ചു  നിൽക്കുന്നു . തെറ്റു  ചെയ്തതത്  ഞാനാണെന്ന്  അവനും  അവിടെ  കൂടിയിരിക്കുന്നവർക്കുമറിയാം . എന്നിട്ടും  വല്ലാത്തോരു  കരുതലോടെ  ആരൊക്കെയോ  എന്നെ  പിടിച്ചെഴുന്നേൽപ്പിച്ചു . 

"റഷീദ്  മാഷേ  വിളിക്ക് . നിറയെ   പേടിച്ച ആളുകളുടെ  അന്വേഷണങ്ങൾ "

' വിളിക്കണ്ട  എനിക്കൊന്നും  പറ്റി ട്ടില്ല ."രാവിലത്തെ  വാശി  എന്നിൽ പകവീട്ടാൻ  സടകുടഞ്ഞെഴുന്നേറ്റു 

വിറക്കുന്ന  കാലുകളോടെ  ഞാൻ  എൻറെ  ചുവന്ന  സ്‌കൂട്ടീ  പെപ്  സ്റ്റാർട്ട്  ചെയ്തു . എവിടെയാണ്  വേദനയെന്നറിയില്ല  .എന്തോ  ഒരു  മരവിപ്പ് .കാറിൻറെ  ഒരു  സൈഡ്  മുഴുവൻ  ഞെളുങ്ങിയിട്ടും  സ്വിഫ്റ്റ് കാരൻ  എന്നോട് ഒന്നും  പറഞ്ഞില്ല  .ഞാൻ  ജീവനോടെയുണ്ടല്ലോ  എന്നാവും  അയാൾ  സമാധാനിച്ചത് .

"എനിക്ക്  ഒമ്പതുമണിക്ക്  സ്കൂളിലെത്തണം " ഞാൻ  ആരോടെന്നില്ലാതെ  പറഞ്ഞു 

"അതിന്  കുറച്ചുകൂടെ  നേരത്തെയിറങ്ങണം  . " അപ്പോൾ  മാത്രം  വെളുത്ത  കുപ്പായക്കാരൻ  അതൃപ്തി  രേഖപ്പെടുത്തി .

പെട്ടെന്നൊരു  ദുരന്തം  വരുമ്പോൾ  നമുക്ക്  എന്തെന്നില്ലാത്തോരു  ധൈര്യം  വരും .മനശ്ശാസ്ത്രപരമായി  ഈ  ഒരവസ്ഥ യിലൂടെയാണ്  ഞാൻ  കടന്നുപോയത് .

 വണ്ടി  സ്കൂൾ  മുറ്റത്ത്  നിർത്തി  .ഞാൻ  എന്റെ സീറ്റിൽ  പോയിരുന്നു  .ഒരു  പൊട്ടിക്കരച്ചിലായിരുന്നു  .രണ്ടാം  ഘട്ടം .

 

(സ്കൂട്ടർ  ആക്സിഡന്റ്  2 )


ഞാൻ  ഉറക്കത്തിലും  ഉണർച്ചയിലുമായങ്ങനെ  ചിന്തിച്ചുകൊണ്ടിരിക്കയാണ് .കുറുകെ  ചാടിയൊരു  പട്ടിയെ രക്ഷപ്പെടുത്തനുള്ള  ശ്രമത്തിൽ  MES  കോളേജിൻറെ  മുന്നിലെ  വളവിൽ  ബസ് സഡൻ  ബ്രേക്കിട്ടു . പലരും  ബസ്സിന്റെ  ബോണറ്റിൽ  ചെന്നുവീണു .അതിലൊരാൾ  എന്റെ  കൂടെയിരുന്നിരുന്ന  ആ സ്ത്രീയായിരുന്നു .അവർ  ഗാഢ നിദ്രയിലായിരുന്നു .മോങ്ങാനിരുന്ന  പട്ടിയുടെ  തലയിൽ  തേങ്ങ  വീണപോലെയായിരുന്നു  അവരുടെ   അവസ്ഥ .തലതിരിച്ചിട്ട ചുരിദാർ  മാറ്റേണ്ട  ടെൻഷൻ  പേറിയിരിക്കുമ്പോഴാണ്  ഇങ്ങനത്തെ  ഒരുദുരന്തം  കൂടി  അവരെ  തേടിയെത്തിയത്  .മൂക്ക്  ബോണറ്റിലിടിച്ച്  ചോരവീഴുന്നു .ഞാനാണെങ്കി  ഉറക്കെ  കരഞ്ഞേനെ  .അവർ  കയ്യിലുള്ള  ബ്രൗൺ നിറത്തിലുള്ള  തൂവാലയെടുത്ത്  ചോരയെല്ലാം  ഒപ്പിയെടുക്കുന്നു  .

കണ്ടക്ടർ  അവരുടെ  അടുത്തേക്കുവന്നു .

"ചേച്ചി  ഹോസ്പിറ്റലിൽ  പോണോ  .കൂടെ  ആരെങ്കിലുമുണ്ടോ ?"

"ഇല്ല  .എനിക്ക്  കുഴപ്പമൊന്നുമില്ല "

അവർ  എത്ര ശാന്തമായാണ്  കോണ്ടുക്ടറോട്  സംസാരിച്ചത്  ഞാൻ  അത്ഭുതപ്പെട്ടു .അവരുടെ  തൂവാലയാണെങ്കി  ചോരയിൽ  മുങ്ങിക്കുളിച്ചിരിക്കുന്നു  .സംസാരിക്കാൻ  നന്നേ  പ്രയാസപ്പെടുന്ന പോലെ .

" നോക്കൂ  ടീച്ചറേ  എൻറെ  ചുരിദാർ  തലത്തിരിഞ്ഞല്ലേ  ഇട്ടേക്കുന്നത് .ഞാൻ  എഴുന്നേറ്റാൽ  അത്  ഈ ബസ്സിലുള്ള  മൊത്തം  ആളുകൾ  കാണില്ലേ  അതൊന്നു  മാറ്റാൻ  എൻറെ  കൂടെ  വരണേ "

ഞാൻ  അത്ഭുതപ്പെട്ടുപോയി .ഇത്രേം  വലിയ  പ്രശ്നത്തിനിടയിലും  തന്റെ  ലു ക്കിനെക്കുറിച്ച്  അവരെത്രമാത്രം  ഭയപ്പെടുന്നു .

"നിങ്ങൾ ക്ക്  മണ്ണാർക്കാടല്ലേ  ഇറങ്ങേണ്ടത്  .എഴുന്നേറ്റോളൂ " കണ്ടക്ടർ  എന്നെ നോക്കിപ്പറഞ്ഞു .

മുകളിലെ  കമ്പിയിൽ  പിടിയെത്തില്ലെന്നുറപ്പുള്ള  ഞാൻ  സീറ്റുകളുടെ  കമ്പിയിൽ  പിടിച്ച്  ബാലൻസുചെയ്ത്  ഡോറിനടുത്തേക്കു  നീങ്ങി .എന്റെ  മറവു ചാരി  മറ്റേചേച്ചിയും 

ഇരുട്ട്  പൂർണ്ണമായും  തുടച്ചു നീക്കപ്പെട്ടിട്ടില്ല . സ്റ്റാൻഡിൽ  ബൾബുകൾ  കത്തുന്നു .വലതുവശത്തതായി  ആനക്കട്ടി ബസ്  പാർക്കുചെയ്തിട്ടുണ്ട് .ഇടതുവശത്തു  നല്ല  ചുടുചായയും  എണ്ണപ്പലഹാരവും .ആളുകൾ തണുപ്പകറ്റാൻ  ചൂടോടെ  കുടിക്കുന്നു .

" ടീച്ചർ  ഈ ബസ്സിൽ  പോണ്ടാട്ടോ  .എൻറെ  ഡ്രെസ്സുമാറ്റി  നമുക്ക്  അടുത്തബസ്സിൽ  പോകാം " അഗളിചേച്ചി  എൻറെ  സഹായം  ഉറപ്പു  വരുത്തി .

ഈ  ബസ്സിൽ  പോയാലെയുള്ളൂ  ഷോളയൂർക്കുള്ള  കണക്ഷൻ  ബസ്  കിട്ടുക .അല്ലേൽ  സമയം  11 .30  ആകും   സ്കൂളിലെത്താൻ .

 നല്ല  വൃത്തിയുള്ള  ബസ്റ്റാൻഡ്  ആണ്  മണ്ണാർക്കാട് .പലപ്പോഴും  രാവിലെ  ഒരു  പേപ്പർ  കഷ്ണം  പോലും  കാണാറില്ല .തൂത്തു  വൃത്തിയാക്കുന്ന  സ്ത്രീകൾ  വളരെ  ഭംഗിയായി  അവരുടെ  ജോലി  നിർവ്വഹിക്കുന്നു .ടോയ്‌ലറ്റ്  വൃത്തിയാക്കുന്ന  തിരക്കിലാണ്  ഞങ്ങൾ  കയറിച്ചെന്നത്  .

'ഇന്നെന്താ  കുഞ്ഞു  ബാഗുമായിട്ട് .ഇന്ന്  തന്നെ  തിരിച്ചുപോരാനാണോ ?

5  രൂപ  നീട്ടിയപ്പോൾ  അയാളെന്നോട്  ചോദിച്ചു 

മൂത്രമൊഴിച്ചില്ലേൽ  ഷോളയൂരെത്തുമ്പോഴേക്ക്  വലിയ  വിലനൽകേണ്ടിവരുമെന്നു  അറിയാവുന്നതുകൊണ്ട്  മൂത്രമൊഴിക്കാതെ  ഞാൻ ബസ്  കയറൽ  പതിവില്ലായിരുന്നു .

നമ്മുടെ  കഷ്ടപ്പാട്  കണ്ടിട്ടാവണം  അവർക്കൊക്കെ  വല്ലാത്ത  സഹാനുഭൂതിയാണ്  എന്നോട് .

ടീച്ചറെങ്ങനെയാ  ഇവരോടൊക്കെ  ഇത്രേം  കമ്പനിയായത് .ഞാൻ  4  കൊല്ലമായി  എനിക്കൊരു  പരിചയക്കാരും  ഇവിടെയെങ്ങുമില്ല .

അതൊന്നൂല്ല  ന്നേ  നമ്മളൊക്കെ  മനുഷ്യരല്ലേ .ഒരുചിരിയിൽ  അലിയാത്ത  മതിലുകളുണ്ടോ/?

" അല്ല  ഒരുപരിചയമില്ലാത്ത  എനിക്കുവേണ്ടി  ടീച്ചറിത്രേം  സമയം  ചെലവഴിക്കുന്നു . എൻറെ  വീട്ടുകാരിൽ നിന്നുപോലും  എനിക്ക്  ഇങ്ങനെയൊരു  പരിഗണന  കിട്ടിയിട്ടില്ല .ഞാനെ പ്പോഴുമോർക്കും  ടീച്ചറെ ."

 ഡ്രസ്സ്  മാറി .മൂക്കിൽ  നിന്നുവരുന്ന  രക്തമെല്ലാം  തുടച്ചു  കളഞ്ഞു  അവർ  വല്ലാത്തൊരു   നന്ദിപ്രകടനം .എനിക്കാണേൽ  നന്ദികേൾക്കുമ്പോൾ  എന്തോ  വല്ലാണ്ടായപോലെ  തോന്നും .

" ബസ്  കയറിയില്ലേ  .? 

റഷ്യക്കാന്റെ  ഫോൺ 

"താ  അടുത്ത ബസിന് പോകും "

ഡ്രൈവറുടെ  പിന്നിലെ  രണ്ടാമത്തെ  സൈഡ്  സീറ്റിൽ  ഞാനിരുന്നു 

അവർ  തൊട്ടു    പിന്നിലെ സൈഡ്  സീറ്റിലും.

 ഞാനെൻറെ  പച്ച സൈഡ്  ബാഗ്  സീറ്റിൽ കെട്ടിയിട്ടു  .അതിനുള്ളിൽ  ഒരു  ഐ ഫോൺ  ഒരു  ഓപ്പോഫോൺ  ഇയർ  പോഡ്  പൈസ  ചീപ് ,മിടായി  തലവേദനക്കൊരു   മഫ്റ്റാൽ  ഫോർട്ട്  അങ്ങനെ  പലതും .

 ഞാൻ  മാസ്‌കിറ്റു  ഇയർ പോഡ്  ചെവിയിൽ  തിരുകി 

" ഇനിയൊന്നു  തിരികെ  നടക്കണം  ,വന്ന വഴിയോർത്തോർത്തു  പോകണം " ഒരു  കവിത  പ്ലേയ്  ചെയ്തു . ഏറ്റവും  ആശ്വാസത്തിൽ  ഞാൻ  പാട്ടു കേട്ടിട്ടുള്ളത്  ഈ  യാത്രയിലാണ് .

"നാണുണ്ടേ"  ഇളം  മഞ്ഞ നിറത്തിലുള്ള  ഷിർട്ടിട്ടൊരാൾ ബസിൽ  ചാടിക്കയറി 

അയാൾ  ബസിൻറെ  ഏറ്റവും മുമ്പിലെ സൈഡ് സീറ്റിൽ  ഇരിപ്പുറപ്പിച്ചു 

"ഹേ ടീച്ചറോ  ഇന്നെന്താ  നേരം  വൈകി . ഉമ്മാന്റെ  ഒക്കെ  മാറിയോ   കുറേ  നാളായല്ലോ  ങ്ങളെ  കണ്ടിട്ട്  ഞാൻ  വിചാരിച്ച്  ട്രാൻസ്ഫെറായി  കാണും  ന്ന് 

ഉമ്മ  മരിച്ചു  ഒരു  വർഷമായി  ഞാൻ ട്രാൻസ്ഫെറായിട്ടു  വളരെ  കുറച്ചു  നാളേ ണ്ടായൊള്ളൂ

ങ്ങളെ  നാട്ടിതന്നെ  കിട്ടിയോ 

ആ  ഞാൻ  പഠിച്ച  സ്കൂൾ  തന്നാ 

അൽഹംദുലില്ലാ  ആരായാലും  ങ്ങളെ  എടങ്ങേറ്  കണ്ടിട്ട്  ഞാനും  പടച്ചോനോട്  ഡോയർന്നീര്ന്നു . " 

" ഇയാൾ  ആരാ  ടീച്ചറെ  .പിന്നിൽ  നിന്നും  അഗളി ചേച്ചി  മെല്ലെ  തോണ്ടി  ചോദിച്ചു 


 



 ( UTHARAVAADITHWANGAL

 

 

No comments:

Post a Comment