Wednesday, October 23, 2019

പൊട്ടക്കിണർ 

കാലം  പലതു  കഴിഞ്ഞുപോയി .പുതു 
കാവ്യം  ചികഞ്ഞൊരു  കാക്ക പാറി .
നേരും  നെറിയും  ചവച്ചു  തുപ്പി -അതിൻ 
നോവാസ്ഥി  പൊട്ടക്കിണറ്റിലെത്തി .

നേട്ടങ്ങളെല്ലാം  അഴിച്ചുവച്ച് 
സ്വപ്നക്കോ ട്ടങ്ങൾകൊണ്ട്  കിഴിച്ചെ ടുത്ത് 
പൂജ്യപ്പിറകിലൊളിച്ചിരുന്ന്‌ -പമ്മി 
  പൂച്ചയായ്  പിന്നെ  പതുങ്ങിവന്ന് .

കക്കാൻ  പഠിച്ചു   പഠിച്ചു  ജന്മം -കൃത്യ 
വക്കോളമെത്തി  പകച്ചു  നിന്ന് 
കണ്ടാലറിയാത്ത  ഭാവമെന്തേ -ഒന്നു 
കൊണ്ട് നിൻ  കണ്ണിൽ  കിനിഞ്ഞിടുന്നു .

നാക്കിൻ തലപ്പിലൂടൂർന്നവാക്ക് -തെന്നി
പേനക്ക്   സത്യ  സ്വരം  പകർന്നു .
നോക്കാൻ  മെനക്കെടാറില്ല  നമ്മൾ -ഒക്കെ 
നോട്ട പ്പിശകിൽ  കുറിച്ച്  വച്ചു .

ഞാനായി  ഞാനായി  ഞാൻ  വളരേ 
എന്നെ  ഞാനാക്കി  ഞാനാക്കി  വാഴ്ത്തീടേണം .
നീളുന്ന  ഭാവപ്പകർച്ചകൾ  നാം -ഒന്ന് 
നീന്താൻ  ഭയന്നാൽ  കഴിഞ്ഞു  കാര്യം .  



No comments:

Post a Comment