Friday, July 14, 2017

                         സമീറ  പീ .പി  ചുണ്ടമ്പറ്റ                                                                                                                       പ്രണയത്തിന്റെ   കാൽപ്പാടുകൾ 



പ്രഭാതം  ഇരുട്ടിനെ  തൂത്തുവാരാനെത്തും  മുമ്പ്
നമുക്കൊരുമിച്ചാ  പുഴക്കരയിലെത്തണം .

ചുടുനിശ്വാസം കൊണ്ടു നീയെന്നെ  -തൊടാതെ  തൊടുമ്പോൾ
നിറമൗനംകൊണ്ട്  ഞാൻ നിന്നെ  മുറുകെ  പുണരും .
ഓമനിക്കാനൊരു  കവിത  നമുക്കുമുന്നിലപ്പോൾ
നിലാവുമായൊഴുകും.


കൊതി പെരുത്തൊരു പൂച്ചപോൽ-
നമ്മളാ  ഇരുട്ടിന്റെ  പതുങ്ങലാകും .


ഇരുണ്ടിരുണ്ട്  തമ്മിൽ  കാണാമെന്നാവുമ്പോൾ,
ഒരുസ്വപ്നത്തിലേതുപോലെ  ഉണർന്നകലണം .


കാത്തിരിപ്പുണ്ട്  ഞാനിന്നും ;
നിന്റെ  -
കാൽപ്പാടായുള്ളിൽ  പ്രണയം  നിറച്ച് .

No comments:

Post a Comment